2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

മീലാദ് മീറ്റ്,,,

ശാന്തിയുടെയും സമാധാനത്തിന്‍റെയും മതമാണ് ഇസ്ലാം,,,സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കാനും പ്രവാചകന്‍ മുസ്ലിം സമുദായത്തെ പഠിപ്പിച്ചു.മുഹമ്മദ് നബി (സ) തങ്ങളുടെ ജന്‍‌മദിനത്തോടനുബന്ധിച്ച് നരിക്കുളം ബദര്‍ ജുമാ മസ്ജിദിനു സമീപം പ്രദേശവാസികളായ ചെറുപ്പക്കരുടെ നേത്യത്വത്തില്‍ മീലാദ് മീറ്റ് നടത്തി.  നാട്ടുകാരുടെ എല്ലാവിധ സഹകരണവും ഉണ്ടായിരുന്നു.മീലാദ് മീറ്റിനോടനുബന്ധിച്ച് രാവിലെ ബദര്‍ ജുമാ മസ്ജിദില്‍ വെച്ച് മൗലീദ് മടത്തുകയും തുടര്‍ന്ന് ജാതിമത ഭേദമന്യേ പ്രദേശവാസികള്‍ക്കെല്ലാം അന്നദാനം നടത്തുകയും ചെയ്തു.വൈകീട്ട് പ്രദേശത്തെ വിവിധ മദ്രസകളില്‍ നിന്നുള്ള കുട്ടികള്‍ പ്രവാചകനെ പ്രകീര്‍ത്തിച്ച് കൊണ്ട് അവതരിപ്പിച്ച കലാപരിപാടികളും നടന്നു. പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പരിശ്രമത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായപ്പോള്‍ പരിപാടി വന്‍ വിജയമായി.



                                                 ഇനി നിങ്ങള്‍ക്കായ് കുറച്ച് ഫോട്ടോസ്,,,



































































   ഇനിയും കുറച്ച് ഫോട്ടോസ് കിട്ടാനുണ്ട്,,,കിട്ടിയത് പ്രസിദ്ദീകരിച്ചതാണ്,,,ബാക്കി പിന്നീട് പ്രസിദ്ദീകരിക്കാം,,,



 ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനും അത് വിജയമാക്കാനും സഹകരിച്ച എല്ലാവര്‍ക്കും എന്‍റെ ഹ്യദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കട്ടെ,,,,



2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

നരിക്കുളത്തിന്‍റെ സ്വന്തം മിനര്‍‌വ,,,

              നരിക്കുളമെന്ന ഗ്രാമത്തെ കുറിച്ച് പറയുമ്പോള്‍ മിനര്‍‌വയെകുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല.ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നരിക്കുളത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി രൂപീകരിച്ച ക്ലബ് ആണ് മിനര്‍‌വ കലാ-സാംസ്കാരിക സമിതി.എണ്‍പതുകളുടെ അവസാനത്തില്‍ മിനര്‍‌വ രൂപീകരിക്കുമ്പോള്‍ ഞാനൊരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.1989 ലാണ് മിനര്‍‌വ രജിസ്റ്റര്‍ ചെയ്തത് (റജി:265/89).കുറ്റിപ്പുറം പഞ്ജായത്തിലെ ആദ്യകാല രജിസ്റ്റേര്‍ഡ് ക്ലബുകളിലൊന്ന്.ഗ്രാമത്തിലെ സൗഹ്രുദ കൂട്ടായ്മക്ക് ഒരു കേന്ദ്രം വേണമെന്ന ആവശ്യാര്‍ത്ഥം കണക്കശേരി അബൂബക്കര്‍(ബാവ),എം.പി.എസ് അലി(മാനു),കെ.പി.ദിനേശ്(ബാബു),കല്ലിങ്ങല്‍ ഹംസ(കുന്മാന്‍) , ചാഞ്ജാത്ത് അലി,etc... തുടങ്ങി അന്നത്തെ കുറച്ച് യുവാക്കളുടെ നേത്യത്വത്തിലാണ് മിനര്‍‌വ പ്രവര്‍ത്തനമാരംഭിച്ചത്. നരിക്കുളമെന്ന കൊച്ചു ഗ്രാമം മറ്റു പ്രദേശങ്ങളില്‍ അറിയപ്പെടാന്‍ മിനര്‍‌വ‌യുടെ പ്രവര്‍ത്തനം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വളരെ ആഘോഷപൂര്‍‌വം. എല്ലാവരും അറിഞ്ഞ് പ്രവര്‍ത്തനം ആരംഭിക്കുകയും ഒരു സുപ്രഭാതത്തില്‍ ആരുമറിയാതെ  പ്രവര്‍‌ത്തനം നിലക്കുകയും ചെയ്യുന്ന ഒന്നാണല്ലൊ സാധാരണ സാംസ്കാരിക സമിതികള്‍. ഇടക്കാലത്ത് ചില കാരണങ്ങളാല്‍ മിനര്‍‌വയുടെ പ്രവര്‍ത്തനവും നിലച്ചെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തില്‍ ഷരീഫ്,ഫൈസല്‍ ബാബു,രാജന്‍,സുലൈമാന്‍,etc.... തുടങ്ങിയവരുടെ നേത്യത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് വീണ്ടും പ്രവര്‍‍ത്തനം തുടങ്ങി.
             ആദ്യകാലത്ത് സ്പോര്‍ട്സിനും ഗയിംസിനും പ്രാധാന്യം കൊടുത്തിരുന്ന മിനര്‍‌വ. പിന്നീട് കലാ സാംസ്കാരിക പ്രവര്‍‌ത്തനങ്ങളിലും മികവു പുലര്‍ത്തി.ഉന്നത വിജയം നേടിയ നാട്ടിലെ വിദ്യാര്‍‌ത്ഥികളെ വാര്‍ഷികാഘോഷ വേളകളില്‍  ആദരിക്കുകയും നാട്ടിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുക്കുകയും ചെയ്ത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുകൂട്ടം ഊര്‍ജ്വസ്വലരായ ചെറുപ്പക്കാരുടെ പ്രവര്‍‌ത്തന മികവിന്‍റെ ഫലമായാണ് സാമ്പത്തിക പരിമിതികളുണ്ടായിട്ടും മറ്റുചില പരിമിതികളുണ്ടായിട്ടും മിനര്‍‌വക്ക് മുന്നോട്ടു പോകാന്‍  പ്രചോദനം നല്‍കിയത്.നല്ലൊരു ക്രിക്കറ്റ് ടീമുണ്ടായിരുന്ന മിനര്‍‌വ തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം പോയി കളിച്ച് ഒരുപാട് ട്രോഫികള്‍ നേടിയിട്ടുണ്ട്. പഠനകാലത്ത് മിനര്‍‌വയില്‍ അംഗമായിരുന്നെങ്കിലും പഠനം കഴിഞ്ഞ ശേഷമാണ്  ഞാന്‍ സജീവമായി ക്ലബ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്.പഴയ കമ്മിറ്റിയില്‍ പെട്ടവരെല്ലാം വിദേശങ്ങളില്‍ ജോലി തേടിപോയപ്പോള്‍ ക്ലബിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി.പിന്നീട് റസാക്ക്,ഷിഹാബ്,കമറു,മുത്തു,അപ്പു,മനോജ്,മരക്കാര്‍,സിദ്ധീക്,etc.... തുടങ്ങി എന്‍റെ തലമുറയില്‍ പെട്ടവര്‍ (പേര് വിട്ടുപോയവര്‍ ക്ഷമിക്കുക,ഓര്‍മ്മയിലുള്ളത് എഴുതിയതാണ്)  ചേര്‍ന്ന് പ്രവര്‍ത്തനം തുടര്‍ന്നു.ഞങ്ങളുടെ നേത്യത്വത്തില്‍ ക്ലബിന്‍റെ പ്രവര്‍ത്തനം.കുറച്ച് കൂടി നന്നായി കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ വര്‍ഷ‌വും നാട്ടിലെ  കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി വാര്‍ഷികാഘോഷങ്ങള്‍ നടത്തിയിരുന്നു,,,ഇതിനെല്ലാം നാട്ടുകാരുടെ എല്ലാവിധ സഹകരണങ്ങളുമുണ്ടായിരുന്നു.നാട്ടിലെ ഉത്സവമായിട്ടാണ് എല്ലാവരുമതിനെ കണ്ടിരുന്നത്.   
                       സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഞങ്ങളുടെ കൂട്ടത്തിലുള്ളവരെല്ലാം ജോലി ആവശ്യാര്‍ത്ഥം. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി.അവസാനം സാഹചര്യം എന്നേയുമൊരു പ്രവാസിയാക്കി.2009 ഓടെ ക്ലബിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച മട്ടായി.പുതിയ തലമുറയില്‍ പെട്ടവര്‍ വേണ്ടരീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാലാണ്. ഇങ്ങനെയൊക്കെ സംഭവിച്ചത്.ഭാവിയില്‍ ചിലപ്പോള്‍ പുതിയ ടീം വരാതിരിക്കില്ല. അങ്ങനെ വരികയാണെങ്കില്‍ എല്ലാവിധ സഹകരണവും പഴയ പ്രവര്‍ത്തകരില്‍ നിന്നുണ്ടാകട്ടെ. എന്നാല്‍ മാത്രമെ ഇത്തരം ക്ലബുകള്‍ ഇന്നത്തെ കാലത്ത് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു.അതിന്‍റെ ഉത്തമ ഉദാഹരണമാണ്, ഞങ്ങളുടെ ഗ്രാമത്തിന്‍റെ തൊട്ടടുത്ത പ്രദേശമായ പാഴൂരിലെ യൂത്ത്‌വിംഗ്.എന്തിന്‍റെ പേരില്‍ തുടങ്ങിയ സംഘടനയാണെങ്കിലും ഒരു സാംസ്കാരിക സമിതിയെന്ന നിലയില്‍  അതിപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നത് അവിടുത്തെ നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ്.  അത് അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. കര്‍മ്മശേഷിയുള്ള  യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മനസ്സില്‍ യുവത്വം കാത്തു സൂക്ഷിക്കുന്ന പ്രായമായവര്‍ എത്രയോപേരുണ്ടവിടെ.അതുതന്നെയാണ് അവരുടെ വിജയവും.
                  മഹാത്മാ ഗാന്ധിയൊരിക്കല്‍ പറഞ്ഞു,ഇന്ത്യയുടെ ആത്മാവ് സ്ഥിതി ചെയ്യുന്നത് ഗ്രാമങ്ങളിലാണെന്ന്,, ഗ്രാമങ്ങളിലെ ഗ്രാമീണത നില നിറുത്താന്‍ സന്തോഷവും സമാധാനവും കളിയാടാന്‍,പരസ്പര സഹകരണങ്ങള്‍  നിലനില്‍ക്കാന്‍ ഇത്തരം സാംസ്കാരിക സമിതികള്‍ നിലനില്‍ക്കേണ്ടത് കലഘട്ടത്തിന്‍റെ അനിവാര്യതയാണ്.അല്ലാത്ത പക്ഷം അന്യോനിസം തീരെയില്ലാത്ത അവനാനിസം മാത്രമായ ഒരു സമൂഹമാകും ഭാവിയില്‍ വരുക.
                      അതുകൊണ്ടൊക്കെ തന്നെ ഒരുകാലത്ത് ഞങ്ങളുടെ ഗ്രാമത്തിന്‍റെ ഹ്യദയതുടിപ്പായിരുന്ന മിനര്‍‌വ കലാ സാംസ്കാരിക സമിതി വീണ്ടും പഴയകാല പ്രൗഡിയോടെ പ്രവര്‍ത്തനം തുടങ്ങട്ടെയെന്നാശംസിക്കുന്നു,,,,അതിനു ഇന്നത്തെ തലമുറയില്പേട്ടവരുടെ കര്‍മ്മശേഷി നല്ലരീതിയില്‍ ഉപയോഗിക്കട്ടെ,,,നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാല്‍ തീര്‍ച്ചയായും നാട്ടിലെയെല്ലാവരുടേയും പിന്തുണയവര്‍ക്കു കിട്ടുകതന്നെ ചെയ്യും.

                ഇനി നിങ്ങള്‍ക്കായി വാര്‍ഷികാഘോഷത്തോടനുബന്ധിച്ചെടുത്ത കുറച്ചു പഴയ ഫോട്ടോസ്,,,,


                                                           ഉത്ഘാടന വേദിയില്‍ നിന്ന്,,,,,
                                                   

                                                             ഇത് വെറുമൊരു പരീക്ഷണം,,,,, 
                                    

                                                    ആശാനും ശിഷ്യന്മാരും,,,,, സിദ്ധിയും ടീമും,,,
                                        

                                                            കലാ പരിപാടികളില്‍ ചിലത്,,,

                                  

                            









                                                                  ഗാനമേളയില്‍ നിന്ന്,,,,,,




















            പാഴൂര്‍ യൂത്ത്‌വിംഗ് വാര്‍ഷികാഘോഷവേളയില്‍ ഞങ്ങളവതരിപ്പിച്ച കോമഡി സ്കിറ്റില്‍ നിന്ന്,,
                                                                സിദ്ധിക്കിനും റഹീമിനുമൊപ്പം,,,,,




പഴയ വീഡിയോസില്‍ നിന്നെടുത്ത ഫോട്ടാസാണ്,,,,, വലിയ ക്ലിയറ് കാണില്ല,,,,,,,   പഴയ ചില ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്തതാണ്,,,, 
തത്ക്കാലം നിറുത്തുന്നു,,,,,
 ഏതായാലും പുതിയ വിഷേഷങ്ങളുമായി വീണ്ടും കാണാം,,,,



   

2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഒരു പെരുമ്പാമ്പ് ചരിതം,,,,, നരിക്കുളം സ്പെഷല്‍,,,,


  കഴിഞ്ഞ വെക്കേഷനില്‍ നാട്ടില്‍ പോയ സമയത്ത് നടന്ന സംഭവമാണ്.കല്യാണം കഴിഞ്ഞിട്ട് ആദ്യമായി നാട്ടിലെത്തിയതാണ് എന്നതിനാലും കെട്ടിയവള്‍ടെ മുഖം കറുപ്പിക്കല്‍ കാണേണ്ട എന്നതു കൊണ്ടും രാത്രി നേരം ഒരുപാടാകുന്നതിനു മുന്‍പ് എന്നും ഞാന്‍ വീട്ടിലെത്താറുണ്ട്.ഒരു പ്രവാസിയുടെ ലീവിന്‍റെ വില നന്നായ് അറിയാം എന്നതിനാല്‍ കൂട്ടുകാരുടെ കളിയാക്കല്‍ കണ്ടില്ലാന്ന് നടിക്കാറാണ് പതിവ്.അന്നും പതിവുപോലെ ഭക്ഷണം കഴിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് മൊബൈല്‍ റിംഗ് ചെയ്തത്,,, ആരാ ഈ നേരത്തെന്നാലോചിച്ചാണ് ഫോണെടുത്ത് നോക്കിയത്,
,അപ്പുവാണ്,, എന്‍റെ കൂട്ടുകാരന്‍,,,

മുത്തൊ,,, ജ്ജ് എവിടേണ്,,,ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പെ അവന്‍റെ ചോദ്യം വന്നു,,

ഞാന്‍ വീട്ടിലുണ്ട് എന്തെടാ,,,?

ഞമ്മടങ്ങാടിലിവിടൊരു പെരുമ്പാമ്പിനെ പിടിച്ചെടാ,,,

ഹേ,,പെരുമ്പാമ്പോ,,,? ഞാന്‍ ചോദിച്ചു,,,,

ആടാ,, ജ്ജ് ങ്ങട്ട് വായോ,,,ഇവിടെല്ലാരു മുണ്ട്,,,,പിന്നെ അന്‍റെ കയ്യില് ഫോറസ്റ്റേരെ നമ്പറുണ്ടെങ്കി ഒന്നു വിളിച്ചു പറഞ്ഞാളെ...

ആടാ,,,ഞാനിപ്പൊ വരാം,,,,, ജീവിതത്തിലിന്നെവരെ ഒരു പെരുമ്പാമ്പിനെ പിടിച്ചത് കണ്ടിട്ടില്ല,,,, ഏതായാലും നേരിട്ടു കാണാറായല്ലൊ,,, ആ സന്തോഷത്തിലാണ് ഫോണ്‍ കട്ടാക്കിയത്,,,,

എന്താ,,, ആരാ വിളിച്ചത്,,,?    പെണ്ണും‌പിള്ള ഞമ്മളെ നോക്കി ചോദിച്ചു,,,,

എന്‍റെ മുഖത്തെ സന്തോഷം കണ്ട് വല്യ എന്തോ സംഭവാണെന്ന് ഓള്‍ക്ക് മനസ്സിലായിരിക്കുന്നെന്ന് ആ ചോദ്യത്തില്‍ നിന്നെനിക്ക് മനസ്സിലായി,,,,

എടീ,,, ഞമ്മടങ്ങാടിടവിടൊരു പെരുമ്പാമ്പിനെ പിടിച്ചത്രെ,,, ഞനൊന്ന് പോയി നോക്കിയിട്ട് വരാം,,,അപ്പുവാണ് വിളിച്ചത്.., ഞാന്‍ വളരെ ആവേശത്തിലാണത് പറഞ്ഞത്,,, ഞമ്മളെ നാട്ടുകാരത്ര മോശക്കാരല്ലയെന്നൊന്നറിയട്ടെ,,,,
പക്ഷെ,,, എന്‍റെ പറച്ചിലിലെ ആവേശം അവളുടെ മറുപടിയില്‍ കണ്ടില്ല,,,

 അതാപ്പൊ,,,,അയിനിപ്പൊ ങ്ങളെന്തിനാ പോണത്,,,  ?

എടി,,,ഈ പെരുമ്പാമ്പിനെയൊന്നും എന്നും കാണാന്‍ പറ്റില്ല,,, വേണെങ്കി നീയും പോരെ,,,

ഹേ,,,ഞാനില്ല,,, ങ്ങളു പോയിട്ട് വേഗം വന്നാമതി,,,,,,ഞ്ഞവിടെ അതിനു കാവലിരിക്കാനൊന്നും നിക്കണ്ട,,,, അവള്‍ടെ ഉത്തരവ് ,,,

 ഞാനൊന്നും പറഞ്ഞില്ല,,,എന്തു പറഞ്ഞാലും ഇവരുടെ തലയില്‍ കേറൂലല്ലൊ,,,
ഞ്ഞിപ്പൊ ഫോറസ്റ്റോഫീസിലെ നമ്പര്‍ കിട്ടാനെന്താപ്പൊ ഒരു വഴി,,,,  നെരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു,,, അവര്‍ ഫോറസ്റ്റോഫീസിലെ നമ്പര്‍ തന്നു,,, രണ്ടു പ്രാവശ്യം റിംഗ് ചെയ്ത ശേഷമാണ് ഫോണെടുത്തത്,,,, കാര്യം സൂചിപ്പിച്ചപ്പൊ തന്നെ അവര്‍ പറഞ്ഞു,,,
ഇന്നു വരാന്‍ പറ്റില്ല ,,, ഒന്നുകില്‍ പെരുമ്പാമ്പിനെ അവിടെ എവിടെങ്കിലും സൂക്ഷിക്കുക,,ഞങ്ങള്‍ നാളെവന്നോളാം,,,,അല്ലെങ്കി ഒരു വണ്ടിവിളിച്ച് വണ്ടൂരിലേക്ക് വരിക,,,
ഒ,,കെ,,,എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു,,,,
ബാക്കിയെല്ലാം അവിടെപ്പോയിട്ടു തീരുമാനിക്കാം,,,
 എന്‍റെ സംസാരം കേട്ടിട്ട് ഉമ്മയും ഉപ്പയും എണീറ്റു വന്നിരിക്കുന്നു,,,,

എന്താടാ,,ജ്ജ് ഈ നേരത്ത്എവിടുക്കാ പോണത്,,,  ഉമ്മയാണ്,,,

അങ്ങാടിലൊരു പെരുമ്പാമ്പിനെ പിടിച്ചിരിക്ക്‌ണ്,, ഞാന്‍ പോയിനോക്കിവരാം,,,,
മറുപടിക്കു കാത്തു നില്‍ക്കാതെ നേരെ അങ്ങാടിയിലേക്കോടി,,അവിടെ ചെന്നപ്പൊ ,,ഒരു പൂരത്തിനുള്ള ആളുണ്ട്,,,

പാവം പെരുമ്പാമ്പ് അനങ്ങാതെ കിടക്കുന്നു,,,ആരൊ ഒരു വടി കൊണ്ട് പെരുമ്പാമ്പിനെ കെട്ടിയിരിക്കുന്നു,,,  തോട്ടില്‍ വെള്ളത്തില്‍ ഒലിച്ചു വന്നതാണത്രെ,,, കുറച്ച് പയ്യന്മാര്‍ ചേര്‍ന്നു പിടിച്ചതാണ്,,,പിടിച്ച പാടെ ഒരു വടിചേര്‍ത്ത് പെരുമ്പാമ്പിനെ കെട്ടുകയും ചെയ്തിരുന്നു,,,, പെരുമ്പാമ്പ് ചത്താല്‍ കേസാകുമെന്നാരൊ പറഞ്ഞത് കേട്ട് പിടിച്ചവര്‍ കുറച്ച് പേര്‍ മെല്ലെ പിന്‍‌‌വലിഞ്ഞിരുന്നു,,,ബാക്കിയുള്ളവരും വന്നുചേര്‍ന്നവരെല്ലാം കൂടി പെരുമ്പാമ്പിനെ റോട്ടില്‍ കിടത്തിയിരിക്കുന്നു,,, മൊബൈലില്‍ ഫോട്ടൊയെടുക്കലും ആര്‍പ്പുവിളികളുമവിടെ നിറഞ്ഞു നിന്നു,,,
അപ്പോഴാണ് ഞാനെന്‍റെ ക്യാമറയുടെ കാര്യമോര്‍ത്തത്,,, ഓട്ടത്തിനിടയില്‍ ക്യാമറയെടുക്കാന്‍ മറന്നിരിക്കുന്നു,,, വീട്ടിപ്പോയി എടുക്കുക തന്നെ,,,,, ഷിഹാബിന്‍റെ ബൈക്കും വാങ്ങി വീട്ടി പോയി,,,,, ക്യാമറയെടുക്കാന്‍ റൂമില്‍ കേറിയപ്പൊ പെണ്ണിന്‍റെ മുഖത്ത് ഒരു സന്തോഷം,,,,

ഹും,,,അപ്പൊ,,,ഞാന്‍ പറഞ്ഞതൊക്കെ അനുസരിക്കും അല്ലെ,,,,

എന്ത്യേ,,,? ഞാന്‍ ചോദിച്ചു,,, എനിക്കൊന്നും മനസ്സിലായില്ല,,,,

ഞാന്‍ പറഞ്ഞതോണ്ടല്ലെ വേഗം വന്നത്,,,,?

ഹ,,ഹ,,, എടി പേണ്ണെ ഞാന്‍ ക്യാമറയെടുക്കാന്‍ വന്നതാ,,,, കുറച്ച് ഫോട്ടോയെടുക്കണം,,, ഞാന്‍ പെട്ടെന്നു വരാം,,,

അപ്പൊ,,,ങ്ങളിഞ്ഞും പോകാണ്,,? എന്താച്ചാ കാട്ടിക്കോളിന്‍,,,ഇന്നൊടൊന്നും പറയണ്ട,,,

ഒരു നിമിഷം ക്യാമറയുമായി ഞാന്‍ ശങ്കിച്ചു നിന്നു,,,, പിന്നെ മനസ്സിലോര്‍ത്തു,,,, ഹും,,,ഇവള്‍ടെ മോന്ത കുറച്ചു കഴിഞ്ഞാ തെളിഞ്ഞോളും,,,, പെരുമ്പാമ്പിന്‍റെ ഫോട്ടൊ ഇന്നെടുക്കാന്‍ പറ്റിയില്ലെങ്കി പിന്നെ നടക്കൂല,,,,,   ഒന്നും പറയാതെ പുരത്തേക്കിറങ്ങി,,,,

ഏടാ,,,പെരുമ്പാമ്പിനെ ഞങ്ങക്കും കാണാന്‍ പറ്റോ,,,? ഉമ്മയാണ്,,,,,

ആ,,,ങ്ങളും പോരിന്‍,,, ഇവിടെ റോട്ടില്‍തന്നെയാണ്,,,, ഞാന്‍ പറഞ്ഞു,,,,

വീണ്ടുമവിടെയെത്തിയപ്പൊ,,,ആളുകള്‍ പിന്നെയും കൂടിയിരിക്കുന്നു,,,, എന്‍റെ കയ്യില്‍ ക്യാമറകണ്ടപ്പോ എല്ലാരുമൊന്നു ഉശാറായി,,,, ഫോട്ടോക്ക് പോസ് ചെയ്യാനുള്ള തിരക്കായിരുന്നു,,,, പെരുമ്പാമ്പിനും ചെറിയൊരു നാണം വന്നപോലെയെനിക്കു തോന്നി,,,,ചിലപ്പോ വല്ല പെണ്‍പാമ്പുമായിരിക്കും,,
 

         ഇനി നിങ്ങള്‍ക്കായി ഞാനെടുത്ത കുറച്ച് ഫോട്ടോസ്,,,



                                                        ഹും,,, കിടക്ക്‌ണ കിടപ്പു കണ്ടില്ലെ,,,,


                                                             ഈ കിടപ്പാണൊരു സുഖം,,,,


                                                  ഹും,, ഈ പഹയന്‍മാര്‍ പോണ മട്ടില്ലെല്ലൊ,,,,



                                                         ഫോട്ടൊ പോസ് - ഷരീഫ് കമ്പത്ത്



                                               ഹും,,,ഞമ്മക്കെന്താ പോസിയാല് - അപ്പു



                               ഫൊട്ടൊട്ക്കാന്‍ വരട്ടെ,, ഞമ്മളൊന്ന് സ്മയിലട്ടെ -  അപ്പുവും ഷിഹാബും



        ഞമ്മളുമൊരു ഫോട്ടോക്ക് പോസ് ചെയ്തു,,അതങ്ങട് തെളിഞ്ഞില്ല ,,എടുത്ത പഹയന്‍ ഫ്ലാഷടിച്ചീല,,
             പിന്നെ ഞമ്മളിത്തിരി  കളറുമുള്ളയാളുമല്ലെ(കറുപ്പെന്താ കളറല്ലെ) എങ്ങനെ തെളിയാ,,,,


                      ഇതിനിവനെ ഞാന്‍ സമ്മതിച്ച് കൊടുക്കും,,,, കാരണം ഞമ്മളെ കൊണ്ടിത് കഴിയൂല,,,,


                                                     ഹും,, ഇതൊക്കെയെന്ത്,,, - ഷരീഫ്


                                        ഇതാണു മോനേ ശരിക്കുള്ള പോസ്,,,, ഒരൊന്നൊന്നര പോസ്,,,, 



                        ഇന്നത്തെ ഫോട്ടോ ഷൂട്ട് കഴിഞ്ഞു,,,,, എല്ലാരും സ്ഥലം കാലിയാക്കാനുള്ള തിരക്കില്‍,,,,





     എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും പൊണ്ടാട്ടിയുടെ മുഖത്തെ പിണക്കം മാറിയിട്ടില്ല,,,,

എടീ,,,, ഞാനെടുത്ത ഫോട്ടോസ് കണ്ടൊ,,,, സൂപ്പറാണ്,,,, വേണെങ്കി നോക്ക്,,,,,,

ഹും,,, ങ്ങടൊരു ഫോട്ടോസ്,,,ക്ക് കാണണ്ട,,,,,  

ഹും,,,കാട്ടുകോഴിക്കെന്ത് മകര സംക്രാന്തി,,,,, ഈ പെണ്ണുങ്ങള്‍ടൊരു കാര്യം,,,, ഒന്നും പറയാനും പറ്റില്ല,,, പറയാതിരിക്കാനും പറ്റില്ല,,,,,,, വെറുതെയല്ല,,, പഴമക്കാര്‍ പറയുന്നത്,,,പെണ്ണ് കെട്ടിയാല്‍ കാലുകെട്ടിയെന്ന്,,,,,
അല്ലെങ്കിലും ഇത്തരം പിണക്കങ്ങളൊന്നുമില്ലാതെ എന്തോന്ന് ജീവിതം,,,,

ഏതായാലും പെരുമ്പാമ്പ് ചരിതം തീര്‍ന്നിട്ടില്ല,,,,, പെരുമ്പാമ്പിനെ കൊണ്ടുപോകലൊരു സംഭവായിരുന്നെന്ന് പിറ്റേന്ന് അപ്പുവും,മനോജുമൊക്കെ പറഞ്ഞാണ് ഞാനറിഞ്ഞത്,,,,,
ആ വിശേഷങ്ങള്‍ ഇനിയൊരിക്കലാകാം,,,,

NB :- (പെരുമ്പാമ്പിനെ കൊണ്ടു പോകാന്‍ അപ്പുവും, മനോജും, ഷാക്കിറും, ഷബീറും, ഉമ്മറും, ശ്രീജിയുമെല്ലാം ഒരുപാട് കഷ്ടപെട്ടത്രെ,,,,,,,)